വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളും കേരളത്തിൽ; യാത്രക്കാർക്ക് സന്തോഷവാർത്ത…
തിരുവനന്തപുരം: അടുത്ത വർഷം മാർച്ചിനകം വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ കേരളത്തിൽ സർവീസ് തുടങ്ങും എന്ന് മാത്രമല്ല മെമുവിന് പകരം മെട്രോ ട്രെയിനുകളും സർവീസുകളും തുടങ്ങും. തൊട്ടടുത്ത സംസഥാനങ്ങളിലേക്കാണ് സ്ലീപ്പർ സർവീസ് നടത്തുന്നത്. ഒരു ഫസ്റ്റ് ക്ലാസ്, നാല് സെക്കൻഡ് AC, 11 തേഡ് AC കോച്ചുകളും പാൻട്രി കാറും ഉൾപ്പടെ രാജധാനിയിലെ എല്ലാ സംവിധാനവും ഉൾപ്പെടുന്ന ട്രെയിനിൽ 3,000 യാത്രക്കാർക്ക് സഞ്ചരിക്കാം.
160 കിലോമീറ്റർ വേഗത്തിലായിരിക്കും ഈ ട്രെയിൻ യാത്ര ചെയ്യുക. ഇത് ഭാവിയിൽ 200 കിലോമീറ്ററായി വർദ്ധിപ്പിക്കുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബിജി മല്യ വ്യക്തമാക്കി. ഇപ്പോൾ, വന്ദേഭാരത് 21 റൂട്ടുകളിൽ ഓടുന്നുണ്ട്. ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-കാത്ര റൂട്ടുകളിൽ മാത്രമാണ് 160 കിലോമീറ്റർ വേഗം ഉള്ളത്. ചെന്നൈയിൽനിന്ന് റെനിഗുണ്ടയിലേക്കും ജോലാർപ്പേട്ടയിലേക്കും 130 കിലോമീറ്റർ വേഗത്തിൽ ഓടാവുന്ന രീതിയിൽ ട്രാക്കുകൾ നിർമിച്ചിട്ടുണ്ട്.