പണരഹിത ചികിത്സ ലഭ്യമാകുന്ന പുതിയ ഇൻഷുറൻസ് പദ്ധതിയാണ് MEDISAP. സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും പിന്നെ പെന്ഷന്കാർക്കുമാണ് ജൂലൈ 1 മുതൽ പുതിയ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുക. ഈ പദ്ധതി വഴി 30 ലക്ഷം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ ജീവനക്കാരുടെ ആശ്രിതർ ഉൾപ്പെടെ ഈ പദ്ധതി പ്രയോജനപെടും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനംനിർവഹിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
എല്ലാ ജീവനക്കാരും പെൻഷൻകാരും MEDISEP-ൽ ചേരേണ്ടത് നിർബന്ധമാണ്. സിവിൽ സർവീസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും താല്പര്യമുണ്ടെകിൽ പദ്ധതിയിൽ ചേരാം. സർവകലാശാലകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർസംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
CBSE പ്ലസ് ടു റിസൾട്ട് നോക്കുന്നത് എങ്ങനെയെന്ന് പഠിക്കാം | വിശദമായി വായിക്കുക !
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, മന്ത്രിമാർ, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, ഫിനാൻഷ്യൽ കമ്മിറ്റി അംഗങ്ങൾ കൂടാതെ അവരുടെ ആശ്രിതർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ജീവനക്കാരും പെൻഷൻകാരും പ്രതിമാസ പ്രീമിയമായി 500 രൂപ അടയ്ക്കണം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും തുക പ്രതിമാസ കിഴിവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കും. പോളിസിയുടെ കാലാവധി 3 വർഷമാണ്.എല്ലാ വർഷവും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ട്.പോളിസി കാലയളവിൽ ചെലവഴിക്കാത്ത ആകെ തുക, അടുത്ത കവറേജ് തുകയിലേക്ക് 1.5 ലക്ഷം രൂപ ചേർക്കും.