ഡൽഹിയിലെ സ്കൂളുകൾ വേനൽക്കാല അവധിക്കുശേഷം ജൂലൈ 1-ന് ക്ലാസുകൾ ആരംഭിക്കും. കോവിഡ് 19 നാലാം തരംഗത്തിന്റെ ഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തനം സജീവമാകാൻ പോകുന്നത്. കുട്ടികളെ അവധിക്കാലത്തിന് ശേഷം സ്കൂളിലേക്ക് വരവേൽക്കാൻ അധ്യാപകരും ഒരുങ്ങി കഴിഞ്ഞു.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് മുതൽ റഗുലർ ക്ലാസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിച്ചു,മധ്യ വേനൽഅവധിക്കാലത്തിന് ശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ മാതാപിതാക്കളുടെ ആശങ്കയും വർദ്ധിക്കുകയാണ് കാരണം കോവിഡ് 19 കേസുകളുടെ ഉയർന്ന കണക്കാണ്. നിലവിൽ, ഡൽഹി-എൻസിആർ മേഖലയിൽ കൊവിഡ്-19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കൊറോണ വൈറസിന്റെ നാലാമത്തെ തരംഗം ദേശീയ തലസ്ഥാനത്ത് എത്തുമെന്ന ഭയം ജനിപ്പിക്കുന്നു. ഇതോടെയാണ് സ്‌കൂളിലേക്ക് മടങ്ങാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നത്.
പ്രിസിപ്പൽമാരും അധ്യാപകരും ഓഫ്‌ലൈൻ ക്ലാസ്സുകളെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. വർദ്ധിച്ച് വരുന്ന കൊറോണ സാഹചര്യത്തിലും ജൂലൈ 1 -ന് സ്കൂളിലേക്ക് കൂട്ടികൾ വരണമെന്ന തീരുമാനത്തോട് അധ്യാപകരും പ്രിൻസിപ്പൽമാരും അനുകൂലിച്ചു. കോവിഡ് 19 ഒരു എൻഡെമിക് ഘട്ടത്തിൽ എത്തിനിൽകുകയാണ്, മറ്റേതൊരു സീസണൽ രോഗത്തെയും പോലെ വിദ്യാർത്ഥികൾക്ക് ഇത് ജീവിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ് അക്കാദമിക് വിദഗ്ധർ പറയുന്നു. ക്ലാസ് റൂം പഠനരീതി അടിസ്ഥാന മൂല്യങ്ങൾ വർധിപ്പിക്കുമെന്നും, ഇതിന്റെ നഷ്ടം ഭാവിയിൽ കുട്ടികൾക്ക്ഉണ്ടാകരുതെന്നും സ്കൂൾ പ്രിൻസിപ്പൽമാർ പറഞ്ഞു.
ഞങ്ങളുടെYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ ഭീഷണിക്കിടെ അധ്യയന ആരംഭം :
ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാ
സ്കൂൾ കാമ്പസിലായിരിക്കുമ്പോൾ നിർബന്ധമായും ഫെയ്‌സ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കൽ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് അത്തരം നടപടികളും ഉൾപ്പെടെയുള്ള കോവിഡ് നടപടികൾ കർശനമായി പാലിച്ചുകൊണ്ട് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, അനാരോഗ്യം അനുഭവപ്പെടുന്ന ഏതൊരു വിദ്യാർത്ഥികൾക്കും പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിയുന്ന ഒരു പ്രത്യേക ഹെൽത്ത് കെയർ സെന്റർ സ്ഥാപിക്കാനും പല സ്കൂളുകളും പദ്ധതിയിടുന്നുണ്ട്.